ഗ്രഹണങ്ങളും ഖുര്‍ആനും 1
ഗ്രഹണങ്ങളും ഖുര്‍ആനും
🔅▪️▪️▪️▪️▪️▪️🔅
സൂര്യ-ചന്ദ്രഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസവും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൈവിക ദൃഷ്ടാന്തവുമാണ്. ചിന്തയേയും ബുദ്ധിയേയും യുക്തിദീക്ഷയേയും പ്രചോദിപ്പിക്കുന്ന വേദമാണ് ഖുര്‍ആന്‍.
അത് പ്രകൃതിയില്‍ നിന്നും പാഠമുള്‍കൊള്ളാനും അതിന്‍റെ അടിസ്ഥാനത്തില്‍ ജീവിതം നയിക്കാനും ആഹ്വാനം ചെയ്യുന്നു.
സമയം, കാലം, കാലഗണന എന്നിവ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഖഗോള ചലനങ്ങളെ ആസ്പദമാക്കിയാണ്. ഭൂമിയുടെ ഭമണപരിക്രമണങ്ങളാണ് ദിന വാര്‍ഷിക ചലനങ്ങളായി ഗണിച്ച് കാലനിര്‍ണ്ണയം നടത്താന്‍ സഹായിക്കുന്നത്.
ഈ വര്‍ഷം നമുക്ക് കാണാൻ കഴിയുന്ന പ്രധാന ചന്ദ്രഗ്രഹണമാണ് സെപ്റ്റംബർ 7ന് അതായത് റബീഉല്‍ അവ്വല്‍ 15ന് സംഭവിക്കുന്നത്.
ഈ പൂർണ്ണ ചന്ദ്രഗ്രഹണത്തിന് 'രക്തചന്ദ്രൻ' എന്നും പേരുണ്ട്, കാരണം ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടുന്നു. സെപ്തംബർ 7 ന് രാത്രി 8:58ന് ആരംഭിച്ച്, രാത്രി 11:00 മണിക്ക് പൂർണ്ണതയിലെത്തി, സെപ്റ്റംബർ 8ന് പുലർച്ചെ 12:22 വരെ ഇത് ദൃശ്യമാകും.
സൂര്യ-ചന്ദ്രന്മാര്‍ തമ്മിലുള്ള അകലം ഈ സമയം കൂടൂതലായതിനാല്‍ ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തിന് കൂടുതല്‍ വിസരണം സംഭവിപ്പിക്കുന്നതിനാല്‍ ചുവന്ന പ്രകാശം മാത്രം ചന്ദ്രനിൽ പതിക്കാന്‍ ഇടയാകുന്നതുകൊണ്ടാണ് ചന്ദ്രൻ ചുവന്ന നിറത്തിൽ കാണപ്പെടുന്നത്.
8-ാം നൂറ്റാണ്ട് മുതല്‍ 15-ാം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിന്‍റെ സുവര്‍ണ്ണയുഗത്തില്‍ ജീവിച്ച ഗവേഷണ പടുക്കളായ നിരവധി ശാസ്ത്രജ്ഞര്‍ ഗോളശാത്ര നേട്ടങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചിട്ടുണ്ട്. വേദാര്‍ജ്ജിത വിജ്ഞാനങ്ങള്‍ കൂടാതെ അവയുമായി സമരസപ്പെടുന്ന
ഗ്രീസ്, ഇന്ത്യ, പെര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സംസ്കാരങ്ങളില്‍ നിന്ന് ലഭിച്ച ജ്യോതിശാസ്ത്ര വിജ്ഞാനങ്ങളും സമന്വയിപ്പിച്ച് ഇവര്‍ ഈ ശാസ്ത്രശാഖക്ക് വികസം നല്‍കി. ഖഗോളഗണിതം, കലണ്ടര്‍ നിര്‍മ്മാണം, നക്ഷത്രപ്പട്ടികകള്‍, വാനനിരീക്ഷണകേന്ദ്രങ്ങള്‍ എന്നീ മേഖലകളിലൊക്കെ ഇവര്‍ ലോകത്തിന് നല്‍കിയത് വലിയ സംഭാവനകളാണ്.
പ്രധാനപ്പെട്ട ഇസ്ലാമിക ഗോളശാസ്ത്രജ്ഞരെ കുറിച്ചുള്ള ചെറുവിവരണം താഴെ നല്‍കുന്നു. പാരമ്പര്യ മതവും ഇസ്ലാം ഉള്‍കൊണ്ടവരും തമ്മിലുള്ള അന്തരം വ്യക്തമാകാന്‍ വേണ്ടിമാത്രം.
ജ്യോതിശാസ്ത്ര പട്ടികകള്‍ തയ്യാറാക്കുകയും ഭാരതീയ ഗണിതവും ജ്യോതിശാസ്ത്രവും അറബിയിലേക്ക് കൊണ്ടുവരികയും ചെയ്തത് അല്‍-ഖ്വാരിസ്മി ( 9-ാം നൂറ്റാണ്ട്)യാണ്.
സൂര്യവര്‍ഷത്തിന്റെ കൃത്യമായ ദൈര്‍ഘ്യം കണക്കാക്കുകയും ഭ്രമണപഥങ്ങളുടെ ശാസ്ത്രീയ പഠനത്തില്‍ വമ്പിച്ച പുരോഗതി നേടിയെടുക്കാന്‍ വഴികാട്ടിയുമായ അല്‍-ബത്തനി ( 858–929)യാണ് മറ്റൊരാള്‍.
അല്‍-സൂഫി (903–986) യാണ് വാന നീരീക്ഷണ യന്ത്രങ്ങള്‍ പുരോഗമിക്കുന്നതിന് മുമ്പേ സുസ്ഥിര നക്ഷത്രങ്ങള്‍ (Kitab al-Kawakib al-Thabitah) എന്ന ഗ്രന്ഥം രചിച്ചത്. അന്‍ഡ്രോമിഡ എന്ന ഗ്യാലക്സി മനുഷ്യന്‍ കണ്ടുപിടിച്ചതായി രേഖപ്പെടുത്തിയ ആദ്യ വ്യക്തിയാണ് ഇദ്ദേഹം.
നസീര്‍ അല്‍-ദീന്‍ അല്‍-തുസി(1201–1274) മരാഗാ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുകയും “Tusi-couple” എന്ന ഗണിത മാതൃകകൊണ്ട് ഗ്രഹങ്ങളുടെ ഭ്രമണത്തെ വിശദീകരിക്കുകയും ചെയ്തു.
ഈ മേഖലയില്‍ എടുത്തു പറയേണ്ട ശാസ്ത്ര പ്രതിഭ അല്‍-ബറൂനി (Al-Biruni, 973–1048) തന്നെയാണ്. ഭൂമിയുടെ വ്യാസം കൃത്യമായി കണക്കാക്കുകയും സൂര്യ- ചന്ദ്രഗ്രഹണങ്ങളെ കുറിച്ച് ആധികാരിക ശാസ്ത്രീയ വിശദീകരണം നല്‍കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. വാന നിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയും യൂറോപ്പിലെ “Renaissance Astronomy”ക്ക് അടിത്തറ ഒരുക്കുകയും കോപ്പര്‍ണിക്കസ് വരെ ഇവരുടെ ഗ്രന്ഥങ്ങള്‍ ആശ്രയിച്ചു എന്നതും അസൂയ്യാവഹമായ കാര്യമാണ്.
ഇത്രയും വാന ഗോള ശാസ്ത്ര മേഖലയില്‍ നേട്ടമുണ്ടാക്കിയ, വേദം ഉത്തമ സമൂഹമെന്ന് വിഷിപ്പിച്ച വിഭാഗം കേവലം ഒരു മതസമുദായമായി അധ:പതിക്കുകയും ശാസ്ത്രവിദ്വേഷികളായി പരിണമിക്കുകയും ചെയ്തു എന്നത് ആശ്ചര്യകരമാണ്.
ഗ്രഹണങ്ങളെ കുറിച്ച് ഖുര്‍ആന്‍ പ്രത്യക്ഷ പരാമര്‍ശം നടത്തുന്നലെങ്കിലും പരോക്ഷ സൂചന നല്‍കുന്നുണ്ട്.
Comments (0)
Leave a Reply
No comments yet. Be the first to share your thoughts!